Tuesday, June 10, 2008

പുലരിവെട്ടത്തില്‍ ഭാരതപ്പുഴ

തിരുനാവായയില്‍ അച്ഛന്റെ ശ്രാദ്ധത്തിന്‌ പോകുന്ന കാര്യം സഹപ്രവര്‍ത്തകനായ കൃഷ്‌ണകുമാര്‍ പി.എസ്‌. പറയുന്നത്‌ രാത്രി ഡ്യൂട്ടിക്കിടയിലാണ്‌. പാലക്കാട്ടു നിന്ന്‌ പുലര്‍ച്ചയുള്ള തീവണ്ടിയില്‍ തിരുനാവായയ്‌ക്ക്‌ പോകാനാണ്‌ പരിപാടി. ഏഴുമണിയോടെ തിരുനാവായ നാവാമുകുന്ദാക്ഷേത്രത്തിലെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍, പ്രലോഭനം അടക്കാനായില്ല. ഭാരതപ്പുഴയെ പല സമയത്തും കണ്ടിട്ടുണ്ടെങ്കിലും, പുലരി വെട്ടത്തില്‍ എങ്ങനെയിരിക്കുമെന്ന്‌ അറിയില്ല. അതറിയാനുള്ള അവസരം ഒത്തുവന്നിരിക്കുന്നു. കൃഷ്‌ണകുമാറിന്‌ കൂട്ടുപോയത്‌ അങ്ങനെയാണ്‌.

ശ്രാദ്ധമിടുന്നവരുടെ തിരക്കും, മന്ത്രങ്ങളുടെ നിലയ്‌ക്കാത്ത ശബ്ദവുമെല്ലാമേറ്റ്‌ പുഴ ഉണര്‍ന്നു വരുന്നതിനാണ്‌ സാക്ഷിയായത്‌. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ പ്രഭാതം ക്യാമറയ്‌ക്കു വഴങ്ങുന്നതായിരുന്നില്ല, എങ്കിലും ചില ദൃശ്യങ്ങള്‍ ഇവിടെ.